Monday 26 February 2018

Methan Mani - അനന്തപുരിക്കുണ്ടൊരു മേത്തന്‍മണി

CPF Vengad

Methan Mani is a big wall Clock at Thiruvananthpuram Kerala India. Which stand on the Karuvelippura Malika opposite direction of the Padmatheertha pond, and very near to Puthan Malika Palace of Swathi thirunal Rama Varma. The clock tower is also known as 'Meshan Mani Or Mani Soothram' in Malayalam Language.  I have written articles in magazines and Newspapers about the wonderful Monument.
The unique feature of the clock is the presence of a bearded man on top of the dial who opens his mouth to every hours and two goats hit his cheek and forcing him to close his mouth. This action is co-ordinated with the hourly chimes . It is believed to have been installed in the 1840's during the time of   king Swathi Thirunal Rama Varma. There is also a history that the clock was installed to commemorate the successful repulsion of Travancore by Tippu Sultan.
The clock still strikes each hour in a day. The clock now runs  on software developed by the Center for development of Imaging Technology. The Methan Mani remains a popular landmark in the city with the chimes audible around the locality. But today Methan Mani's condition is very poor. This clock does not keep the right time. The tourist from different parts of the world have a great enthusiasm about the monument.



അനന്തപുരിക്കുണ്ടൊരു മേത്തന്‍മണി

സി പി എഫ് വേങ്ങാട്
അനന്തപുരിയിലെ മനംമയക്കുന്ന കാഴ്ചകള്‍ കണ്ട് നീങ്ങുന്ന സഞ്ചാരികളെ..! കോട്ടക്കകത്ത് കയറിയാല്‍ നിങ്ങള്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചരിത്ര സ്മാരകമുണ്ട്… മേത്തന്‍ മണി. തിരുവിതാംകൂറിലെ സമയക്രമം പൊതുജനങ്ങളെ അറിയിച്ച ഘടികാരമാണിത്.
കിഴക്കെ കോട്ടയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കരുവേലിപ്പുര മാളിക മുകളിലാണ് ചരിത്ര പ്രസിദ്ധമായ മേത്തന്‍ മണി സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ വാണ പൊന്നുതമ്പുരാന്‍ സ്വാതിതിരുനാളിന്റെ കാലത്താണ് ഇത് സ്ഥാപിച്ചതത്രെ. രാജഭരണ കാലത്ത് പൊതുജനത്തിന് സമയമറിയാന്‍ ഏറെ ഉപകാരപ്പെട്ടിരുന്നു ഈ ഘടികാരം.
സമചതുരാകൃതിയാണ് ഘടികാരത്തിന്. വെളുത്ത പ്രതലത്തില്‍ റോമന്‍ അക്കങ്ങളുണ്ട്. മുകളില്‍ ഒരു മേത്തന്റെ (രാക്ഷസന്റെ ) തല. ഇരു വശങ്ങളിലായി രണ്ട് മുട്ടനാടുകള്‍. ലോഹ നിര്‍മിതമാണ് മേത്തനും മുട്ടനാടുകളും. ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ ഈ മേത്തന്‍ വായ തുറക്കും. ഉടന്‍ വശങ്ങളിലുള്ള മുട്ടനാടുകള്‍ മേത്തന്റെ കവിളത്ത് ആഞ്ഞ് കുത്തും. അപ്പോള്‍ മണി ശബ്ദവും ഉണ്ടാവും. ഓരോ മണിക്കൂറും ഇത് ആവര്‍ത്തിക്കാറുണ്ട്. ഈ മണി ശബ്ദം കേട്ടാണ് പണ്ട് കാലത്ത് തിരുവിതാംകൂര്‍ ജനത സമയം തിരിച്ചറിഞ്ഞിരുന്നത്. കാരണം പണ്ട് കാലത്ത് ക്ലോക്കും വാച്ചും അപൂര്‍മായാണ് പൊതുജനം ഉപയോഗിച്ചിരുന്നത്.
രാജഭരണ കാലത്ത് താക്കോല്‍ കൊടുത്താണ് ഇത് പ്രവര്‍ത്തിപ്പിച്ചത്. സ്വാതി തിരുനാള്‍ ക്ലോക്ക് പ്രവര്‍ത്തിപ്പ് ചുമതല ഒരു കുടുംബത്തിന് നല്‍കിയിരുന്നതായി തിരുവിതാംകൂര്‍ ചരിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഡച്ച് സാങ്കേതിക വിദ്യയിലാണ് ഇപ്പോഴിത് പ്രവര്‍ത്തിച്ചുവരുന്നത്. അടുത്ത കാലംവരെ കൃത്യമായി ക്ലോക്ക് പ്രവര്‍ത്തിച്ചിരുന്നതായി പരിസരവാസികള്‍ പറയുന്നു. ചരിത്ര രേഖകകളില്‍ ഇതിനെ 'മണിസൂത്രം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.   ങലവേമി ങമിശ എൗഹഹ
ഈ മാളികയോട് ചേര്‍ന്ന് തന്നെയാണ് സ്വാതി തിരുനാളിന്റെ പുത്തന്‍ മാളിക കൊട്ടാരവും സ്ഥിതിചെയ്യുന്നത്. കൊട്ടാരം നടത്തിപ്പുകാര്‍ക്ക് തന്നെയാണ് ഇതിന്റെയും ചുമതലയത്രെ.
പത്മനാഭ ദാസന്‍മാരായിരുന്ന തിരുവിതാം കുറിലെ പൊന്നുതമ്പുരാക്കന്‍മാര്‍ പ്രജാഹിതം അങ്ങേയറ്റം മാനിച്ചവരായിരുന്നു. അതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗത്തും അവര്‍ ജനോപകാരപ്രദമായ ഇത്തരം കാര്യങ്ങള്‍ ചെയ്തു വെച്ചു. എന്നാല്‍ ഇപ്പോള്‍ ഈ ഘടികാരം കൃത്യനിഷ്ഠ പാലിക്കുന്നില്ല. ഈ ലേഖകന്‍ പുത്തന്‍മാളിക സന്ദര്‍ശിച്ച സമയത്ത് ഘടികാരം സമയം തെറ്റിയാണെങ്കിലും പ്രവര്‍ത്തിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്.
നൂറ്റാണ്ടുകളുടെ ചരിത്രവും പേറി അനന്തപുരിക്ക് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മേത്തന്‍ മണി വിദേശ സഞ്ചാരികളെ പോലും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട. ക്ലോക്ക് പ്രവര്‍ത്തനത്തിന്റെ സാങ്കേതിക വിദ്യ ആരെയും വിസ്മയിപ്പിക്കുന്നതാണ്. എന്നാല്‍ മേത്തന്‍ മണിയെ അധികൃതര്‍ വേണ്ട വിധം ഗൗനിക്കാത്തതിന്റെ സ്ഥിതി വിശേഷമാണ് ഇവിടെ ഇപ്പോള്‍ ദര്‍ശിക്കാനാവുക. വേണ്ടത്ര ശ്രദ്ധനല്‍കാത്തതിനാലും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും ഈ ക്ലോക്കിന് സമയകൃത്യത പാലിക്കാനാവുന്നില്ല. അധികൃതരുടെ ഈ അനാസ്ഥക്കെതിരെ അനന്തപുരിയില്‍ തന്നെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ മേത്തന്‍ മണിയുടെ പരിതാപകരമായ അവസ്ഥ കാണുന്ന ചരിത്ര പ്രേമികളുടെ മനസ് അറിയാതെ ഇങ്ങനെ മന്ത്രിച്ച് പോവും…
'തിരുവിതാംകൂറിലെ പൊന്നു തമ്പുരാക്കന്‍മാരെ… വരും തലമുറക്കായി മേത്തന്‍മണിയെ കാത്ത് കൊള്ളേണമേ..! എന്ന്.

No comments:

Post a Comment