Thursday 10 October 2019

അമരമ്പലം കോവിലകം




സി പി എഫ് വേങ്ങാട്




സാമൂതിരി ഭരണത്തിന്‍ കീഴില്‍ ശക്തമായ സാമന്ത പദവി അലങ്കരിച്ചിരുന്ന ഒരു കോവിലകമുണ്ട് മലപ്പുറം ജില്ലയില്‍... അമരമ്പലം. മലബാറിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും വെട്ടിപ്പിടിച്ച സാമൂതിരിക്ക് താങ്ങും തണലുമായി നിന്നവരാണ് ഇവര്‍. നിലമ്പൂര്‍ കോവിലകം കഴിഞ്ഞാല്‍ സാമൂതിരിയുടെ സാമന്ത രാജാക്കന്‍മാരില്‍ പ്രമുഖരാണ് അമരമ്പലത്തുകാര്‍. അതുകൊണ്ട് തന്നെ ഈ പ്രദേശം ഉള്‍പ്പെട്ട വലിയൊരു ഭാഗത്തിന്റെ നികുതി പരിക്കാനുള്ള അവകാശവും അവശ്യ ഘട്ടങ്ങളില്‍ സൈന്യങ്ങളെ സംഘടിപ്പിച്ച് നല്‍കലുമാണ് ഈ നാടുവാഴികളുടെ പ്രധാന ചുമതല.


മലപ്പുറത്തെ വണ്ടൂരില്‍ നിന്നും പൂക്കോട്ടുപാടം ബസില്‍ കയറിവേണം ഈ കോവിലകത്തേക്ക് പോകാന്‍. അമരമ്പലം കയറ്റം എന്ന സ്ഥലത്തിറങ്ങി ഏതാണ്ട് രണ്ട് കിലോമീറ്ററോളം ഓട്ടോയില്‍ സഞ്ചരിച്ചാല്‍ പഴമയുടെ പ്രതീകമായ ഈ രാജ ഭവനത്തിലെത്താം. മരണമില്ലാത്ത ഋഷിമാര്‍ വാണിരുന്ന സ്ഥലമെന്ന നിലയിലാണ് ഈ പ്രദേശത്തിന് അമരമ്പലം എന്ന പേര്‍ വന്നത്. കോവിലകത്തെ കാരണവരെ ബഹുമാനപൂര്‍വം കാരണമുല്‍പ്പാട് എന്നും മറ്റുള്ള പുരുഷന്‍മാരെ  തിരുമുല്‍പ്പാട് എന്നും വിളിച്ചുപോന്നു. സ്ത്രീകള്‍ തമ്പാട്ടി എന്നാണ്  പേരിനൊപ്പെം ചേര്‍ത്തിരുന്നത്.
മൂന്ന് നിലകളിലായി പണിത എട്ടുകെട്ടാണ് അമരമ്പലം കോവിലകം. തേക്കും ഈട്ടിയും വെട്ട്കല്ലും കൊണ്ടാണ് നിര്‍മാണം. യഥേഷ്ടം കാറ്റും വെളിച്ചവും പ്രവേശിക്കുന്ന നിര്‍മാണ രീതി ആരെയും വിസമയിപ്പിക്കും. ചരിത്ര പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരത്തിലെ തറ പോലെ ഈ കോവിലകത്തിന്റെ  മുകളിലത്തെ മുറികളുടെ നിലം കണ്ണാടി പോലെ മിനുസമുള്ളതാണ്. കണ്ണാടിത്തറ എന്നാണ് ഇതിനെ സാധാരണ വിളിക്കുന്നത്. പല ചേരുവകളും ഉള്‍പ്പെടുത്തിയുണ്ടാക്കിയ സുര്‍ക്കി മിശ്രിതം കൊണ്ടാണ് നിലം ഇത്തരത്തില്‍ മിനുസപ്പെടുത്തി എടുക്കുന്നത്.
സുഹൃത്തുക്കളെ അമരമ്പലം കോവിലകത്തെക്കുറിച്ച് ചരിത്ര രേഖകള്‍ ഒന്നും തന്നെ ലഭ്യമല്ല. അന്വേഷിച്ച് കണ്ടെത്തിയ വിസ്മയമേകുന്ന വിവരങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. അത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍  ഇപ്പോഴിവിടെ പങ്ക് വെക്കാനാവില്ലെന്ന് അറിയിക്കുന്നു.


Tuesday 9 July 2019

മഞ്ചേരി കോവിലകത്തിന് ചിലത് പറയാനുണ്ട്...


സിപിഎഫ് വേങ്ങാട്‌





മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ അധികമാരുമാറിയതെ ഒരു കോവിലകമുണ്ട്... മഞ്ചേരി പുതിയ കോവിലകം. വള്ളുവനാട് അധിപനായി വള്ളുവക്കോനാതിരി നാടുവാണ കാലം അവരുമായി അടുത്ത ബന്ധം പുലർത്തുകയും സാമന്തപ്പദവിക്ക് തുല്യമായ ഒരു നില കൈവരിക്കുകയും ചെയ്തവരാണ് ഈ കോവിലകത്തുകാര്‍. എഴുതപ്പെട്ട ചരിത്ര രേഖകള്‍ മഞ്ചേരി കോവിലകത്തിന്റെ രചനക്കായി ഇല്ലെങ്കിലും ചരിത്രത്തില്‍ അങ്ങിങ്ങായുള്ള ചില ചെറിയ പരാമര്‍ശങ്ങളെ കൂട്ടുപിടിച്ച് നടത്തിയ പഠനത്തിലുടെ കിട്ടിയ അറിവുകള്‍ വിസ്മയമേകുന്നതാണ്.
മഞ്ചേരി കോവിലകത്തിന്റെ ചരിത്രം തേടുമ്പോള്‍ 800 വര്‍ഷം പഴക്കമുള്ള ചരിത്ര സംഭവങ്ങളിലേക്കാണ് നാം ചെന്നെത്തുക. കേരളത്തില്‍ മറ്റ് നാടുവാഴി ഭരണം ഉടലെടുത്തത് പോലെ തന്നെ കുലശേഖര സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തോടെയാണ് മഞ്ചേരി കോവിലകക്കാരുടെ ഉത്ഭവം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. നികുതി പിരിക്കാനും, തീര്‍പ്പുകല്‍പ്പിക്കാനും മറ്റും ഇവര്‍ക്കു അധികാരമുണ്ടായിരുന്നു. മഞ്ചേരി, വണ്ടൂര്‍, പാണ്ടിക്കാട്, തുടങ്ങീ ഒരുപാടു പ്രദേശങ്ങള്‍ ഇവരുടെ അധീനതയിലായിരുന്നു. വള്ളുവക്കോനാതിരിയാണു ഇവര്‍ക്കു അധികാരമെല്ലാം കല്‍പ്പിച്ചു കൊടുത്തതെന്നു കരുതപ്പെടുന്നു.



ഇന്നലെയാണ് (09-07-2019) ചരിത്രമുറങ്ങുന്ന മഞ്ചേരിയിലെ പുതിയ കോവിലകം തേടിയുള്ള യാത്ര. നേരത്തെ ഇവിടെ സന്ദര്‍ശനം അനുവദിച്ചില്ലെങ്കിലും അരീക്കോട് ഹൈസ്‌കൂളിലെ അധ്യാപികയായ എന്റെ സുഹൃത്ത് സഫിയ മുഖാന്തിരം സന്ദര്‍ശനത്തിനുള്ള അനുവാദം നേടിയെടുക്കുകയായിരുന്നു. കോവിലകത്തെ ശാന്തിക്കാരന്റെ മകളുടെ അധ്യാപികയായിരുന്നു സഫിയ. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് കോവിലക സന്ദര്‍ശനത്തിന് അനുവാദം നേടിയെടുത്തത്.






എട്ടുകെട്ടാണ് ഈ കോവിലകം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ മുന്‍വശം നവീകരിച്ചിട്ടുണ്ട്. രണ്ടു നടുമുറ്റവും പൂമുഖവും പാട്ടു തറയും കളപ്പുരയും പത്തായവും അടങ്ങിയ താഴത്തെ നിയും നാലു കിടപ്പുമുറികളും വലിയ ഹാളുമുള്ള മുകള്‍ നിലയും അടങ്ങുന്നതാണ് ഈ രാജഹര്‍മ്യം. മഞ്ചേരികോവിലകത്തെ കാരണവര്‍മ്മാരാണു ഇവിടെ താമസിക്കുക.  കാരണവന്‍മാരെ ബഹുമാനത്തോടെ കാരണമുല്‍പ്പാട് എന്നും മറ്റുള്ള പുരുഷന്മാരെ തിരുമുല്‍പ്പാട് എന്നുമാണ് വിളിച്ചിരുന്നത്. സ്ത്രീകള്‍ തമ്പാട്ടിമാര്‍ എന്നും അറിയപ്പെട്ടു. കോവിലകത്തിനുള്ളില്‍ കാണപ്പെട്ട അച്ചാര്‍ ഭരണകിളും പിച്ചളപ്പാത്രങ്ങളും ആള്‍ക്കണ്ണാടികളും മേക്കട്ടിയോടുകൂടിയ കട്ടിലും കൗതുകമുളവാക്കി.
പത്തായപ്പുര ചിറക്കല്‍ മഠം എന്നറിയപ്പെടുന്നു. പണ്ട് കോവിലം അമ്പലത്തിലെ പൂജക്കു വരുന്ന ബ്രാഹ്മണര്‍ താമസിക്കുന്ന മഠമായിരുന്നു ഇത്. ഇവിടുത്തെ പാട്ടുതറയുടെ നിര്‍മ്മിതിക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. മരപ്പണികളുടെ അളവുകളെല്ലാം കൃത്യമായി പാലിച്ചിട്ടുണ്ട്. അതുപോലെ തന്നെ പുമുഖപ്പടി കടന്നെത്തുമ്പോള്‍ കാണുന്ന പുമുഖത്തറയും ഭംഗിയാര്‍ന്നതാണ്. മര ഉരുപ്പിടികള്‍ കുറവായിരുന്ന പണ്ട് കാലത്ത് കൂടിയിരുന്ന് സംസാരിക്കാനാണത്രെ പുമുഖത്തറ പണിതിരിക്കുന്നത്. ഇതിന്റെ മുകളിലത്തെ മച്ചിന് മുകളില്‍ കാണപ്പെട്ട കൊത്തുപണികള്‍ മനോഹരമാണ്. വ്യത്യസ്തമായ കൊത്തുപണികളാണിവയെന്നത് ഏറെ ശ്രദ്ദേയം.

മഞ്ചേരി ഏറനാടന്‍ പ്രദേശമാണെലും വള്ളുവനാടന്‍ സംസ്‌കാരം പിന്തുടരുന്നവരാണ് കോവിലകത്തുകാര്‍.  ഇവിടുത്തെ പരദേവത ഏറാട്ട് കാളനും (ശിവന്‍) മുതൃകുന്നു ഭഗവതി( ദുര്‍ഗ)യുമാണു. തിരുമാന്ധാംകുന്നിലമ്മക്കു ഇവിടെ പാട്ടുതറയില്‍ വച്ചു പാട്ടു നടത്താറുണ്ട്.  കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കോവിലകത്തിന് സമീപത്തെ പുത്തന്‍ കോവിലകം എന്ന എട്ടുകെട്ടു പൊളിച്ചു മാറ്റിയിരുന്നു. അവിടെയാണു പണ്ട് കാലത്തു കോവിലകത്തെ മറ്റു കുടുംബാംഗങ്ങള്‍ താമസിച്ചിരുന്നത്. ഏതായാവും വല്ലപ്പോഴുമെത്തുന്ന സന്ദര്‍ശകരോട് പഴയ പ്രതാപം അയവിറക്കുകയാണ് മഞ്ചേരിയിലെ ഈ പുത്തന്‍ കോവിലകം.

Friday 5 July 2019

Kilimanoor Palace


Kilimanoor Palace- കിളിമാനൂര്‍ കൊട്ടാരം

CPF Vengad






The Word Kilimanoor means 'land of the bird and the deer' was ruled by a Pillai ruling chief and was forfeited to Travancore by King Marthanda Varma. The estate comprising several villages was then handed over to the family of the father of the King who had come south from Parappanad in Malabar around 1718. was ruled by a േൃശbal chief during time of the Ettuveetil Pillamar in the kingdom of Travancore. The chief rebelled against the Maharajah Marthanda Varma, and the region was annexed and later given to the Royal House of Kilimanoor.




This Royal House of Kilimanoor has a history of more than 300 years. In 1705 the son and two daughters of Ittammar Raja of Beypore Thattarikovilakam, a Kolathunadu royal house, were adopted by the Royal house of Venad. Ittammar Raja's sister and her sons, Rama Varma and Raghava Varma, settled in Kilimanoor and married the nowadopted sisters. Marthanda Varma, the founder of the Kingdom of Travancore was the son of Raghava Varma. Raghava Varma's nephew, Ravi Varma Koil Thampuran, married Marthanda Varma's sister. Their son came to be known as Dharma Raja Kartika Thirunnal Rama Varma. In 1740, when an allied force led by Dutch Captain Hockert supporting the Deshinganadu king attacked Venad, an army from Kilimanoor tactfully resisted and then defeated them. Although a small victory, this was the first time an Indian army defeated a European power. In recognition of this feat, Marthanda Varma, in 1753, exempted the areas under control of Kilimanoor Palace from taxes and proclaimed autonomous status. The present palace complex was also built during this time along with the Ayyappa temple for the family deity.




Tuesday 25 June 2019

Nilambur kovilakam - നിലമ്പൂര്‍ കോവിലകം


Nilambur kovilakam

CPF Vengad



Nilambur kovilakam is the popular palace of Nilambur kingdom in Malappuram district, Kerala, India. The kovilakam is situated at the banks of Chaliyar river, it is the fourth largest river in Kerala. Nilambur kingdom was ruled by samantha kshathriyas. The family acted mostly as the local princely rulers, taking care of the land and collecting the food tax offerings for the Samoothiripad. There are many things preserved in the 300 year old palace which belongs to the dynasty of Niilambur and the remaining evidences of some peoples lived here.





നിലമ്പൂര്‍ കോവിലകം

സിപിഎഫ് വേങ്ങാട്‌


ചാലിയാര്‍ സുന്ദരിയാണ്... ഇരു കരകളെയും ആര്‍ദ്രമാക്കിയൊഴുകുന്ന ഈ നദിയുടെ ഓരം പറ്റി നിലകൊള്ളുന്ന നിലമ്പൂര്‍ കോവിലകത്തിനും ആ ഒരു ശാലീനത ദര്‍ശിക്കാനാവും. സ്ത്രീകളുടെ താലികെട്ട് മാത്രം നടക്കുന്ന കല്യാണ മണ്ഡപവും അവരുടെ വിശ്രമത്തിനും മറ്റുമായി പണിത തെക്കേകെട്ടും ഒരുപക്ഷെ ആ ഒരു സ്വഭാവം ഉള്‍ക്കൊണ്ടതിനാലാവാം. ഏതായാലും സുന്ദരിയായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട് പുതിയ കോവിലകം.
പുലര്‍ച്ചെ 5.30നുള്ള ഗരുവായൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിനാണ് ഞാന്‍ വേങ്ങാട് നിന്നും നിലമ്പൂര്‍ കോവിലകം കാണാനായി മലപ്പൂറത്തേക്ക് പോയത്. പുലര്‍ച്ചെ പെയ്ത കനത്ത മഴ എന്റെ യാത്രക്ക് തടസ്സമായില്ല. എങ്കിലും ബസ് യാത്ര എന്നിലേല്‍പ്പിത്ത ക്ഷീണം വലുതായിരുന്നു. 11.30 ഓടെ നിലമ്പൂരിലെത്തി. ബസ്സ്റ്റാന്റില്‍ നിന്നും ഓട്ടോ പിടിച്ച് കോവിലകത്തെത്തുമ്പോള്‍ അധ്യാപകനും രാജകുടുംബത്തിലെ പുതിയ തലമുറിയില്‍ പെട്ടയാളുമായ രാജേന്ദ്ര വര്‍മ്മ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള തച്ചറക്കാവില്‍ സ്ഥിതിചെയ്യുന്ന കോവിലകമാണ് നിലമ്പൂര്‍ കോവിലകം. ഇംഗ്ലണ്ടില്‍ എലിസബത്ത് രാഞ്ജി തെംസ് നദീതീരത്ത് പണി കഴിപ്പിച്ച ബെക്കിംഗ്ഹാം കൊട്ടാരത്തെ പോലെ മനോഹരമായ ചാലിയാര്‍ പുഴയുടെ തീരത്താണ് ഈ കോവിലകം നിര്‍മ്മിച്ചത്. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തരാജാക്കന്മാരായിരുന്നു നിലമ്പൂര്‍ കോവിലകം വാണിരുന്നത്.  ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമകളായിരുന്നു ഇവർ.
5000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഈ കോവിലകം കേരള, ബ്രീട്ടീഷ് വാസ്തു ശാസ്ത്രത്തിന്റെ തിരുശേഷിപ്പുകളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ കോവിലകത്തെ പുതിയ തലമുറ ഒരു പോറല്‍ പോലുമേല്‍ക്കാതെ ഈ പൈതൃക സമ്പത്ത് കാത്തുസൂക്ഷിക്കുന്നു.


300 വര്‍ഷം പഴക്കമുള്ള കോവിലകത്ത് ഒറ്റത്തടിയില്‍ തീര്‍ത്ത നീളന്‍ തൂണുകളും, മച്ചുകളും, ഫര്‍ണിച്ചറുകളും കാണാം. സര്‍വാണി സദ്യക്ക് ഉപയോഗിച്ച കറിത്തോണിപോലും കോവിലകത്തിന്റെ പ്രൗഢമായ ഫര്‍ണിച്ചര്‍ ശേഖരത്തിലുണ്ട്. 16 കെട്ടായിരുന്ന കോവിലകം ഇന്ന് 12 കെട്ടാണ്. 1953ല്‍ ഭാഗം വെപ്പ് കഴിഞ്ഞ് കൈമാറിയ കോവിലകത്ത് എന്‍.കെ ശ്രീമതി തമ്പാട്ടിയും സി.കെ രവിവര്‍മ്മയുമാണ് ഇപ്പോഴത്തെ താമസക്കാര്‍.
മറ്റൊരു കോവിലകത്തും കാണാത്ത സവിശേഷതകള്‍ നിലമ്പൂര്‍ കോവിലകത്തിന്റെ പ്രത്യേകതയാണ്. അതിലൊന്നാണ് കല്യാണ മണ്ഡപം. പണ്ട് കാലത്ത് രാജകുടുംബത്തില്‍പെട്ടവരുടെ കല്യാണം നടന്നത് ഇവിടെ വെച്ചാണ്. സ്ത്രീകളുടെ കല്യാണം മാത്രമെ ഇവിടെ വെച്ച് നടത്തിയിരുന്നുള്ളൂ. മുഹൂര്‍ത്തം ഇല്ലായിരുന്നു. പക്ഷെ എല്ലാ ദിവസവും ദീപാരാധന കഴിഞ്ഞുള്ള സമയമാണ് ഇവിത്തെ മൂഹുര്‍ത്തം.
ഇപ്പോള്‍ കോട്ടാരത്തിലെ മുകള്‍ നിലയിലെ മൂന്നോളം റൂമുകള്‍ ഡിടിപിസിയുമായി ചേര്‍ന്ന് ചില നിയന്ത്രണങ്ങളോടെ ഹോം സ്‌റ്റേക്കായി അനുവദിച്ചിരിക്കുന്നു. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിച്ച് വരുന്നത്.



Tuesday 22 January 2019

അത്യാനന്ദത്തിന്റെ ശീതളഛായയില്‍




സിപിഎഫ് വേങ്ങാട്

















അമാനുഷികമായ രചനാ പാടവത്തിലൂടെ ഒരിക്കല്‍ കൂടി ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് അരുന്ധതി റോയ് എന്ന എഴുത്തുകാരി. 'ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്' എന്ന പുതിയ നോവലുമായി അവര്‍ രംഗത്തെത്തിയത് ഉദ്വോഗത്തോടെയാണ് സാഹിത്യ ലോകം ഉറ്റു നോക്കുന്നത്.
പഴയ ദില്ലിയിലെ ഇടതിങ്ങിയ വീടുകള്‍ മുതല്‍ പുതിയ നഗരങ്ങളിലെ പാതകളിലൂടെയും കശ്മീരിലെ താഴ്‌വരകളിലൂടെയും പര്‍വ്വതങ്ങളിലൂടെയുമുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. ശ്വസിക്കുന്ന വായു, ജാതി, സ്‌നേഹം, മൃഗങ്ങള്‍, കശ്മീര്‍, നഗരങ്ങള്‍ അങ്ങനെ എഴുത്തുകാരിക്കു ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ആഖ്യാനം. 1997ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരിച്ച് ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് അരുന്ധതി ഈ നോവല്‍ എഴുതിയത്. 2017ലെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനായുള്ള പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ച രണ്ടാം നോവലിന്റെ മലയാളം പരിഭാഷ ഇപ്പോള്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അത്യാനന്ദത്തിന്റെ ദൈവവൃത്തി' എന്ന പേരില്‍ ജോണി എം.എല്‍ ആണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
അഞ്ജും എന്നുപേരുള്ള ഒരു ഹിജഡയുടെ ജീവിത ഘട്ടങ്ങളാണ് ഈ നോവലിലെ ഇതിവൃത്തം. ഇതിനിടയില്‍ കടന്നു പോകുന്ന പഴയ ദില്ലിയുടെ ജീവന സ്പന്ദനങ്ങള്‍ അമാനുഷികമായ ഒരു വശ്യതയോടെയാണ് നേവലിസ്റ്റ് വിവരിക്കുന്നത്. ദൈനന്ദിനതകളില്‍നിന്ന് ഒഴിവാക്കപ്പെട്ട് ശവകുടീരങ്ങളില്‍ വീടുകള്‍ കെട്ടി ജീവിക്കുന്ന പ്രാന്തവത്കൃതരുടെ ജീവിതാഖ്യാനങ്ങള്‍കൂടിയാണ് 'അത്യാനന്ദത്തിന്റെ പ്രേഷിതവൃത്തിയില്‍' നാം കാണുന്നത്. ഗുജറാത്തിലെ കലാപത്തില്‍ അകപ്പെട്ടു നടുറോഡില്‍ കൊല്ലപ്പെടുന്ന സാക്കിര്‍ മിയാനിന്റെ അവസാനനോട്ടം കലാപത്തിന്റെ മൊത്തം യുക്തിയിലേക്കോ യുക്തിരാഹിത്യത്തിലേക്കോ ആണ് നീളുന്നത്. എന്ത് തന്നെയായാലും അത്യാനന്ദത്തിന്റെ ദൈവവൃത്തി മലയാള നോവല്‍ രംഗത്ത് പുതിയ ചര്‍ച്ചക്ക് തുടക്കമിടുമെന്നാണ് കരുതുന്നത്.



Where old birds go to die..?

CPF Vengad

The literary world has waited two decades for Arundhati Roy to release a second novel since her 1997 debut, The God of Small Things – but The Ministry of Utmost Happiness proves worth the wait.
The Ministry of Utmost Happiness  reveals Delhi-set narrative that features a large cast of characters and addresses some of the darkest and most violent incidents in modern Indian history, including the 2002 Godhra train attack and the ongoing fighting in Kashmir. Featuring a diverse group of characters from across Indian society, including a trans woman (or hijra), an architect who clashes with society, and a landlord with a second life in the intelligence services, The Ministry of Utmost Happiness explores the cultural clashes and interpersonal conflicts that drive modern Indian society. Critically acclaimed, although it did not achieve the immediate success of Roy's debut The God of Small Things, it was long-listed for two major literary awards—The Hindu Literary Prize and the Man Booker Prize.
Anjum is a major character of the book who is Muslim and a hijra. On her visit to a Gujarati shrine, Anjum gets caught in a massacre of Hindu pilgrims and subsequent government reprisals against Muslims. She is anxious about the future of her own community, especially the new generation. She is born as Aftab, the long-awaited son of Jahanara Begum and Mulaqat Ali. The fans of  Booker prize winning author Thinks that the novel will create  new chapter in Indian Novel History.