Tuesday 13 March 2018

Day Zero or Water Emergency

CPF Vengad

Everything on Earth requires water to sustain itself. But abusing water means that we are lessening its ability to provide us with this basic necessity. Water is a limited resource and while Earth is a self-contained ecosystem, meaning Earth always has, and will always have, the same amount of water, the population growth puts a strain on water supplies and clean water is reduced by the pollution and contamination we create.
Cape Town One of the World famous city in South Africa may be the first global city to ‘run out of water’. 'Day Zero', when the city will transition from the current preservation measures (49 liters/day) to disaster restrictions, will begin when dam levels hit 13.5 per cent of capacity. The business district and 'informal settlements' – shacks with no running water or sanitation – are exempt; people in other areas will collect their daily water allocation of 25 liters in plastic containers from taps at specified locations.
Amid a drought, the city had set a 49 liters daily limit and had told citizens 'Day Zero' was approaching when people would have to queue at standpipes. But water saving efforts in the South African city has seen the day pushed back from April to 27 August.
It is a great warning to our Gods own country.  For a state that is better known as the 'Land of 44 Rivers' and one whose entire western boundary is made up of pristine shorelines, the biggest issue being faced in Kerala is that of a lack of water, not just any water, but potable water. Water scarcity is turning out to be a major cause for concern with Kerala being declared a drought state in the year 2016. It is the worst drought to have hit the state in 115 years. If the forecast of the State Meteorological Department is mapped together with the reports coming from the groundwater authorities, Kerala is on the verge of a crisis of mammoth proportions.
So take care about water... otherwise Gods own country will also going face 'Day Zero' for the coming days.


ഡേ സീറോ അഥവാ ജല അടിയന്തരാവസ്ഥ

സിപിഎഫ് വേങ്ങാട്


ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ മുല്യമുള്ള വസ്തുവാണ് വെള്ളം. ഭൂമിയില്‍ യഥേഷ്ടമുണ്ടായിരുന്ന ഈ ദ്രാവകത്തിന്റെ ലഭ്യത ഇന്ന് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. വെള്ളം കുറഞ്ഞാലും കൂടിയാലും ലോകത്തിന് ദോഷം തന്നെ. ഒരുകാലത്ത് കടുത്ത വേനലില്‍ പോലും അടിത്തട്ട് കാണാതിരുന്ന കേരളത്തിലെ പുഴകള്‍ ഇന്ന് വേനലിന്റെ തുടക്കത്തില്‍ തന്നെ വറ്റിവരളുന്ന കാഴ്ചയാണ്. നഗരങ്ങളില്‍ ശുദ്ധജലക്ഷാമം പ്രധാന പ്രശ്‌നം തന്നെ. വേനല്‍ ശക്തമാകുന്നതോടെ ഹോട്ടലുകളും ജ്യൂസ് കടകളും അടച്ചിടുന്ന പതിവ് രീതി കേരളത്തില്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് വര്‍ഷാവര്‍ഷം രൂക്ഷമാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നാല്‍പ്പതിലേറെ നദികളുള്ള കേരളത്തിലെ സ്ഥിതിയാണിത്.
രാജ്യത്തിന്റെ കാര്യമെടുക്കുമ്പോള്‍ ഇത് ഏറെ ഭയാനകമാണ്. അതി കഠിനമായ ചൂടും സൂര്യ താപവും രാജ്യത്ത് അസഹനീയമായി മാറി. വെള്ളമുള്ള സ്ഥലം തേടി ജനങ്ങള്‍ താമസം മാറുന്ന രീതി രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ സ്ഥിതി ഇതിലും ദയനീയമാണ്. പൊതുവെ ജല ദൗര്‍ലഭ്യം നേരിടുന്ന ആഫ്രിക്കന്‍ വന്‍കരയാണ് കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത ഏറെ അനുഭവിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ പ്രധാന നഗരമായ കൈപ് ടൗണ്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ ഡേ സീറോ എന്ന രീതി അലംഭിച്ചു കഴിഞ്ഞു. കാരണം ഇത്തരം കഠിനമായ നിയമങ്ങള്‍ക്ക് മാത്രമെ കുടിവെള്ളം പാഴാക്കുക പോലുള്ള ഭീകരമായ അവസ്ഥയെ മറി കടക്കാനാവുവെന്നാണ് ചുണ്ടിക്കാട്ടപ്പെടുന്നത്. 
ഇവിടെ ഒരു കുപ്പി വെള്ളം കിട്ടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി ആഫ്രിക്കന്‍ ജനങ്ങള്‍ മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതീയ നീക്കം. ഡേ സീറോ ഒഴിവാക്കാന്‍ വിദേശ രാജ്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയും അതിന് സജ്ജമാകേണ്ടിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നുവേണം കരുതാന്‍. 

കേപ് ടൗണ്‍ നല്‍കുന്ന പാഠം

മാനവരാശി ഇന്നോളം നേരിട്ടിട്ടില്ലാത്ത ഒരു വന്‍ദുരന്തമാണ് ഡേ സീറോ. വരുന്ന ഓഗസ്റ്റ് മാസത്തോടെ ലോകത്തെ ഒരു പ്രധാനനഗരം ഈ ദുരന്തം ഏറ്റുവാങ്ങും. ജലസ്രോതസുകളെല്ലാം പൂര്‍ണമായും വറ്റിവരണ്ട് തൊണ്ടനനക്കാന്‍ വെള്ളംകിട്ടാതെ മനുഷ്യര്‍ പലായനം ചെയ്യുന്ന ദിനം. ജീവജലമില്ലാതെ സസ്യങ്ങള്‍ കരിഞ്ഞുണങ്ങുകയും, മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങുകയും ചെയ്യുന്ന അവസ്ഥ. കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകുന്ന ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്ടൗണാണ് ഒരുപക്ഷെ നാളെ ലോകത്തെമുഴുവന്‍ ബാധിച്ചേക്കാവുന്ന വന്‍ദുരന്തത്തിന്റെ വ്യാപ്തി ഇന്നേ കാട്ടിത്തരുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും ഒരു പരിഹാരമാര്‍ഗവും ഇനി ഫലംകാണില്ലെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ ഭരണകൂടം.
കേപ് ടൗണില്‍ 49 ലിറ്ററാണ് ദിവസം ഒരാള്‍ക്ക് അനുവദിച്ചിരിക്കുന്ന ജലത്തിന്റെ അളവ്. ഒരോ ദിവസവും വീട്ടിലെത്തിക്കുന്ന 49 ലിറ്റര്‍ വെള്ളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കും. മിച്ചം വരുന്നത് മാത്രം മറ്റ് ആവശ്യങ്ങള്‍ക്കും. ഷവറിനു താഴെ കുളിക്കാന്‍ ഒരാള്‍ എടുക്കുന്ന പരമാവധിസമയം 90 സെക്കന്റാണ്. കഴുകാതെയും വ!ൃത്തിയാക്കാതെയും സൂക്ഷിക്കുന്ന തലമുടി ജലസംരക്ഷണം എന്ന സാമൂഹിക ഉത്തരവാദിത്വ ബോധമാണ് ലോകത്തിന് കാട്ടിക്കൊടുക്കുന്നത്. 
അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നും പുറംതള്ളുന്ന മലിനംജലം ശുദ്ധീകരിച്ചാണ് ശുചിമുറികളില്‍ ഉപയോഗിക്കുന്നത്. 49 ലിറ്റര്‍ വെള്ളമെന്നതും ഏതാനും നാളുകള്‍ക്കപ്പുറം സ്വപ്‌നംമാത്രമായി മാറുമെന്ന് കേപ്ടൗണ്‍ തിരിച്ചറിഞ്ഞിറിക്കുന്നു. ചരിത്രത്തിലെ ആദ്യത്തെ 'ഡേ സീറോ'യെ ഭയത്തോടെ കാത്തിരിക്കുകയാണ് 40 ലക്ഷത്തിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മഹാനഗരം.
അടുത്തകാലത്തൊന്നും കേപ് ടൗണ്‍ പേരിനു പോലും മഴ പ്രതീക്ഷിക്കുന്നില്ല. ജലസംഭരണികള്‍ വറ്റിവരളുന്നതോടെ ജലസേചന വകുപ്പ് ജലവിതരണം നിര്‍ത്തും. പൊതുപൈപ്പുകള്‍ അടക്കും. ആശുപത്രി, സ്‌കൂളുകള്‍ തുടങ്ങി അവശ്യ മേഖലകളില്‍ മാത്രമായിരിക്കും ജലവിതരണം. 
ഡേ സീറോയെ ജലഅടിയന്തരാവസ്ഥ എന്നും വിളിക്കാം. കേപ്ടൗണില്‍ ഇത് ജലയുദ്ധത്തിന് കാരണമായേക്കും. കുടിവെള്ളം കിട്ടാതെ പരക്കംപായുന്ന ജനങ്ങള്‍ കലാപമുണ്ടാക്കുമെന്ന് ഭരണകൂടം മുന്‍കൂട്ടികാണുന്നു. 
ആഗോളതാപനവും തിരിച്ചടിയായി. പക്ഷേ ഈ സമയത്തൊന്നും വെളളത്തിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല. ആളുകള്‍ ജലം പാഴാക്കികൊണ്ടേയിരുന്നു.സസ്യങ്ങളാണ് വരള്‍ച്ചയെ ആദ്യം നേരിട്ടത് .വന്‍മരങ്ങളടക്കം പൂര്‍ണമായി കരിഞ്ഞുണങ്ങി. ജനങ്ങള്‍ കൃഷി ഏറെക്കുറെ ഉപേക്ഷിച്ചു. വളര്‍ത്തു മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തു. പതിയെ മനുഷ്യനേയും ബാധിച്ചു തുടങ്ങി.
കേപ് ടൗണ്‍ മാത്രമല്ല ബംഗളൂരുവടക്കംലോകത്തെ 11 മഹാനഗരങ്ങളാണ് വന്‍ ജലക്ഷാമം നേരിടാന്‍ പോകുന്നത്. 2030തോടെ ലോകത്തിന കുടിക്കാന്‍ വേണ്ട ശുദ്ധജലത്തിന്റെ 40 ശതമാനം മാത്രമായിരിക്കും ലഭിക്കുകയെന്ന് കണക്കുകള്‍ പറയുന്നു. ജലസംരക്ഷണവും വനവല്‍ക്കരണവും ജനസംഖ്യാ നിയന്ത്രണവും മാത്രമാണ് പരിഹാരമാര്‍ഗങ്ങള്‍. ഇതിനാവുന്നില്ലെങ്കില്‍ വെള്ളം കിട്ടാതെ തൊണ്ട കീറി മരിക്കുന്ന നാളുകളാവും വരുംതലമുറയെ കാത്തിരിക്കുന്നതെന്ന് കേപ്ടൗണ്‍ മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തെയും ഡേ സീറോ തുറിച്ചു നോക്കുന്നു. കാരണം മറ്റൊന്നുമല്ല നാല്‍പ്പതിലേറെ നദികളുള്ള സംസ്ഥാനത്ത് ഇപ്പോള്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. കഠിനമായ ചൂടും കെട്ടുകേള്‍വി മാത്രമായിരുന്ന സൂര്യാഘാതവും കേരളത്തില്‍ പരിചിതമായി കഴിഞ്ഞു. ചുരുക്കത്തില്‍ കേരളവും ഡേ സീറോയെ കാത്തരിക്കേണ്ടിയിരിക്കുന്നു.
ഇനി ഒരു ലോക മഹായുദ്ധമുണ്ടെങ്കില്‍ അത് കുടിവെള്ളത്തിനായിരിക്കുമെന്ന ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പും ഈ സന്ദര്‍ഭത്തില്‍ കൂട്ടിവായിക്കേണ്ടതാണ്.


Kuthira Malika Or Horse Palace

CPF Vengad

Kuthiramalika or Puthanmalika palace, built during the time of King Swathi Thirunal Rama Varma is one of the most of such awe inspiring structures erected around Sree Padmanabhaswamy temple.
The northern roof of the palace is supported by 122 horses curved in wood and it is to this beautiful wood sculpting that the palace owes its name. Slanting roofs, pillared verandas, central open courtyards are all the hallmarks of its architecture. Today part of the palace functions as a museum. An internationally renowned music concert, Swathi Music Festival is hosted here every year.
Built in the 1840s, Kuthira Malika is an example of traditional Kerala architecture, with its typical sloping roofs, overhanging eaves, pillared verandas and enclosed courtyard. Intricate carvings adorn the wooden ceilings, with each room having a distinctive pattern. The construction of the palace was completed by 5000 Vishwabrahmisn in four years. The palace is made from teak wood, rosewood, marble, and granite. The roof of the palace is made of wood and 42 beams support the carved patterns.The roof is supported by granite pillars.
 The main 16 rooms of the palace are constructed in 16 different patterns. In all, the palace contains 80 rooms, of which 20 were opened for visitors in 1995. The floor inside the palace is made of egg whites, charcoal, and limestone, which make it cold and smooth even in hot weather conditions. The concert venue built in the palace premises uses traditional sound reflectors comprising fitfy clay pots hung upside down from the ceiling
On the first floor are rooms that once served as the audience chamber, the library and an alcove that Swathi Thirunal used for meditating and for conceiving many of his famous musical compositions. This place offers a direct view of the Padmanabhaswamy temple gopuram. The small wooden stair there contains carvings of peacock, elephant, and dragon. Ceiling of the rooms contain paintings of parrot, peacock, and elephant. One of the rooms displays an illusion portrait of Sree Chithira Thirunal Balarama Varma, painted by Svetoslav Roerich. The face and the shoes of the king appear facing the onlooker from every corner of the room.
Foreign tourists even agree that these type of traditional wooden royal palace is very rare in the world.



ഇവിടെ സംഗീത ധ്വനികള്‍ ഉയര്‍ന്നിരുന്നു...

സിപിഎഫ് വേങ്ങാട്


ഇത് പുത്തന്‍മാളിക കൊട്ടാരം. തിരുവിതാംകൂര്‍ വാണ പൊന്നുതമ്പുരാന്‍ സ്വാതിതിരുനാള്‍ പണിത കൊട്ടാരമാണിത്. പാലക്കാട് പരമേശ്വര ഭാഗവതര്‍ , ഇരയിമ്മന്‍ തമ്പി, ശദ്കാല ഗോവിന്ദ മാരാര്‍ തുടങ്ങിയ സംഗീത വിദ്വാന്‍മാരുടെ ധ്വനികള്‍ ഈ കൊട്ടാരച്ചുമരുകളില്‍ ഒരു കാലത്ത് പ്രകമ്പനം കൊണ്ടിരുന്നു. രാജഭരണം നാടുനീങ്ങിയെങ്കിലും കാലത്തെ അതീജീവിച്ച സ്വാതിയുടെ സംഗീത സദസ്സ് സന്ദര്‍ശകരെ ഇപ്പോഴും ആകര്‍ഷിച്ചു വരുന്നു.
തിരുവനന്തപുരം കോട്ടക്കകത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനുടുത്താണ് ഈ രാജഹര്‍മ്യം. തികഞ്ഞ ദൈവ ഭക്തനായ സ്വാതിതിരുനാള്‍ പത്മനാഭസ്വാമി ദര്‍ശനവും തന്റെ സംഗീതസപര്യയും മുന്നില്‍ കണ്ടാണ് ഈ കൊട്ടാരം പണിതത്. കല്ല്, മരം, തേക്ക് എന്നിവ കൊണ്ട് 1846 ലാണ് ഈ കൊട്ടാരം പണിതതെന്നാണ് ചരിത്ര രേഖകള്‍ നല്‍കുന്ന സൂചന.
പുത്തന്‍ മാളിക എന്നാണ് ഈ കൊട്ടാരം രേഖകളില്‍ അറിയപ്പെടുന്നതെങ്കിലും കുതിരമാളിക എന്ന പേരിലാണ് ഇത് പ്രസിദ്ധമായത്. തേക്ക് തടിയില്‍ നിര്‍മിച്ച കുതിരയുടെ രൂപങ്ങള്‍കൊണ്ടാണ് കൊട്ടാരത്തിന്റെ മുഖ ഭാഗത്തുള്ള മേല്‍പ്പുരയുടെ പല ഭാഗങ്ങളും തമ്മില്‍ യോജിപ്പിച്ചിട്ടുള്ളത്. 122 കുതിരകളുടെ രൂപങ്ങള്‍ ഇത്തരത്തില്‍ കൊട്ടരക്കെട്ടുകള്‍ കൂട്ടി യോജിപ്പിക്കാനായി സ്ഥാപിച്ചതായി കാണാം. അതു കൊണ്ടാണ് ഈ കൊട്ടാരം കുതിരമാളിക(Mansion of Horses) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
കേരളീയ വാസ്തുശില്‍പ്പ രീതിയില്‍ ഈ കൊട്ടാരത്തിന് 80 ഓളം മുറികളുണ്ടെങ്കിലും 20 മുറികളില്‍ മാത്രമെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. കൊട്ടാരത്തിലെ അപൂര്‍വമായ വസ്തുക്കളും ഇതിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്. ബല്‍ജിയം ഗ്ലാസുകളാല്‍ നിര്‍മിതമായ ആള്‍ കണ്ണാടികള്‍, പെയിന്റുകള്‍, സ്ഫ്ടിക നിര്‍മിതമായ അലങ്കാര വസ്തുക്കള്‍, രാജ വിളമ്പരം പുറപ്പെടുവിക്കുന്ന ചെണ്ട (Royal drum) ആനക്കൊമ്പിലും സ്ഫടികത്തിലും നിര്‍മിച്ച സിംഹാസനങ്ങള്‍ എന്നിവ ആരെയും ആകര്‍ഷിക്കും.
കൂടാതെ സ്വാതി തിരുനാളിന്റെ ലൈബ്രറി, സംഗീത സഭ, പ്രാര്‍ത്ഥന നടത്തുന്ന അമ്പാരി മുഖപ്പ് എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിച്ചു വരുന്നു.
സ്വാതി തിരുനാളിന്റെ കാലത്ത് നിരവധി സംഗീത പ്രതിഭകള്‍ ഇവിടെ കച്ചേരി നടത്താന്‍ എത്താറുണ്ടായിരുന്നു. സ്വയം ഒരു കവിയും സംഗീത പ്രേമിയുമായിരുന്ന രാജാവിന്റെ കാലത്ത് അന്യദേശങ്ങളില്‍ നിന്നുപോലും ഇവിടെ സംഗീത പ്രതിഭള്‍ എത്തിയതായി തിരുവിതാംകൂര്‍ ചരിത്രം വ്യക്തമാക്കുന്നു.
ഈ കൊട്ടാരത്തോടു ചേര്‍ന്ന കരുവേലിപ്പുറ മാളികയിലാണ് ചരിത്രപ്രസിദ്ധമായ മേത്തന്‍ മണി സ്ഥിതിചെയ്യുന്നത്. കൊട്ടാരം കാണാനെത്തുന്നവരെ അപൂര്‍മായ ഈ മേത്തന്‍മണിയും ആകര്‍ഷിച്ചു വരുന്നു. സ്വാതി തിരുനാളിന്റെ കാലത്തു തന്നെയാണ് പൊതു ജനങ്ങള്‍ക്ക് സമയമറിയുന്നതിനായി ഈ ഘടികാരം സ്ഥാപിച്ചത്.
നൂറ്റാണ്ടുകളുടെ ചരിത്രവും പേറി നില്‍ക്കുന്ന കുതിരമാളിക തേടി ഇന്നും സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. മരവും കല്ലും ഉപയോഗിച്ച് തനി കേരളീയരീതിയില്‍ നിര്‍മ്മിച്ച ഇത്തരം രാജഹര്‍മ്യങ്ങള്‍ ലോകത്ത് തന്നെ അപൂര്‍മാണെന്ന് വിദേശ സഞ്ചാരികള്‍ പോലും സമ്മതിക്കുന്നു.


Friday 9 March 2018

വായനക്കാര്‍ നെഞ്ചേറ്റിയ ‘കേരളത്തിലെ കോട്ടകള്‍’

യുവ ചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ സിപിഎഫ് വേങ്ങാട് എഴുതിയ ‘കേരളത്തിലെ കോട്ടകള്‍’ എന്ന ചരിത്ര ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. കൈരളി ബുക്‌സ് 2009ല്‍ പുറത്തിറക്കിയ .......





കൂടുതല്‍ വായിക്കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുമല്ലോ...