Wednesday 28 February 2018

ഡിലനോയിയുടെ ആത്മാവ് ഇപ്പോഴും സ്പന്ദിക്കുന്നു


സി പി എഫ് വേങ്ങാട്

ഉദയഗിരി കോട്ടക്കുള്ളിലെ കല്ലറയിലിരുന്ന് ഡിലനോയിയുടെ ആത്മാവ് ഇപ്പോഴും വിലപിക്കുകയാവാം… താന്‍ ഏറെ സ്്‌നേഹിച്ച തിരുവിതാംകൂര്‍ ജനത പോലും തന്നെ ഓര്‍ക്കുന്നിലല്ലോ എന്നോര്‍ത്ത്.
ഡച്ച് തടവുകാരനായി പിടിക്കപ്പെട്ട് പിന്നീട് തിരുവിതാംകൂറിന്റെ വലിയപടത്തലവന്‍ പട്ടം അലങ്കരിച്ച വിദേശിയാണ് ജനറല്‍ ഡിലനോയി. തിരുവിതാംകൂര്‍ കൈവരിച്ച പേരും പെരുമക്കും പിന്നില്‍ നിസ്വര്‍ത്ഥനായി പ്രവര്‍ത്തിച്ച് ഈ വിദേശിയുടെ ചരിത്രത്തെ അവഗണിക്കുക വയ്യ. എന്നാല്‍ ഇങ്ങനെ ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ കല്ലറയെയും തിരുവനന്തപുരത്ത് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും അറിയില്ലെന്നത് ചരിത്രത്തിന്റെ വിരോധാഭാസം എന്നല്ലാതെ മറ്റെന്ത് പറയാന്‍…
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടപ്പോള്‍ കേരളത്തിന് നഷ്ടമായത് കാലത്തിന്റെ കഥ പറയുന്ന ഒട്ടനവധി ചരിത്ര സ്മാരകങ്ങളാണ്. കേരളത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച സംഭവങ്ങള്‍ക്ക് സാക്ഷികളായ ഈ ചരിത്ര സ്മാരകങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദയഗിരി കോട്ടയും ഡിലനോയി സ്മാരകവും. ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും തമിഴ് മണ്ണില്‍ ചിതലരിക്കുകയാണ് ഈ കേരള ചരിത്രം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ പുരാവൃത്തം തേടിയുള്ള യാത്രക്കിടെയാണ് ജീര്‍ണിച്ച മുഖവുമായി നിലകൊള്ളുന്ന ചില ചരിത്ര സ്മാരകങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഡിലനോയി സ്മാരകം. അറിയുന്തോറും വിസ്മയമേകുന്നതാണ് ഡിലനോയിയുടെ ചരിത്രം.
കേരളത്തല്‍ ആധിപത്യം സ്ഥാപിച്ച ഡച്ചുകാരെ കെട്ടുകെട്ടിച്ച യുദ്ധമാണ് 1741ലെ കുളച്ചല്‍ യുദ്ധം. തിരുവിതാംകൂര്‍ മഹാരാജാവായ മാര്‍ത്താണ്ഡ വര്‍മ്മയുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ തോറ്റോടിയ ഡച്ചുപടക്ക് പിന്നീട് കേരളം വിട്ട് പോകേണ്ടിവന്നു. ഡച്ചുകാരില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ കണ്ടുകെട്ടിയ മഹാരാജാവ് യുദ്ധത്തടവുകാരായി പിടിച്ച ഡച്ചുകാരെ ഉദയഗിരികോട്ടയില്‍ താമസിപ്പിച്ചു. ഇവരില്‍ ബല്‍ജിയം ദേശക്കാരനായ ഒരു പട്ടാളക്കാരന്‍ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. അദ്ദേഹത്തിന്റെ യുദ്ധമികവും കഴിവും മനസിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ ആ പട്ടാളക്കാരനെ തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി നിയമിച്ചു. ഇദ്ദേഹമാണ് ജനറല്‍ ഡിലനോയി. ഒന്നു കൂടി വ്യക്തമാക്കിയാല്‍ തിരുവിതാംകൂറിന് വേണ്ടി തന്റെ ജിവന്‍ വെടിയും വരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച വിദേശിയായ പട്ടാളക്കാരന്‍. ഡിലനോയിയുടെ നേതൃത്വത്തിലാണ് പിന്നിട് മാര്‍ത്താണ്ഡ വര്‍മ്മ നിലവിലുള്ള കോട്ടകള്‍ പൊളിച്ചുമാറ്റി കരിങ്കല്ലു കൊണ്ട് കെട്ടി തന്റെ രാജ്യം ശക്തിപ്പെടുത്തിയത്(1). പിന്നീട് തീരുവിതാംകൂര്‍ നേടിയ പല യുദ്ധവിജയങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും പിന്നില്‍ ഡിലനോയിയുടെ കഴിവും പ്രവര്‍ത്തനവുമുണ്ടായിരുന്നു.
36 വര്‍ഷക്കാലം തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി സേവനമനുഷ്ഠിച്ച ഈ ഡച്ചു കാരന്‍ 1777ല്‍ ഉദയഗിരി കോട്ടയില്‍ അസുഖ ബാധിതനായി മരണപ്പെട്ടു. അന്ന് തിരുവിതാംകൂര്‍ ഭരണം നടത്തിയിരുന്നത് മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ ധര്‍മ്മ രാജയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞ പ്രകാരം ഡിലനോയിയെ സര്‍വവിധ ബഹുമതികളോടെയും ഉദയഗിരികോട്ടക്കകത്തെ ഡച്ചുപള്ളിയില്‍ അടക്കം ചെയ്തു. രാജഭരണം നാടുനീങ്ങുകയും തമിഴ് ഭാഷ സംസാരിക്കുന്ന ഉദയഗിരി തമിഴ്‌നാടിന്റെ അതിര്‍ത്തിക്കുള്ളിലാവുകയും ചെയ്തതോടെ കേരള ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഈ വിദേശിയോടുള്ള അവഗണനയും ആരംഭിച്ചുവെന്ന് പറയാതെ വയ്യ.
തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോകുന്ന വഴിയില്‍ പുലിയൂര്‍ കുറിച്ചിയിലെ വേളിമല താഴ് വരയിലാണ് ഉദയഗിരികോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടക്കകത്തെ പള്ളിയിലാണ് കാലപ്പഴക്കത്താല്‍ ജീര്‍ണിതാവസ്ഥയിലായ ഡിലനോയിയുടെ ശവകുടീരമുള്ളത്. കാടുപിടിച്ച കോട്ടക്കകത്ത് വളര്‍ന്ന് പന്തലിച്ച്് നില്‍ക്കുന്ന വാളന്‍പുളി മരങ്ങള്‍. വാളന്‍പുളി ശേഖരിക്കാനായി തമിഴരായ ഒരു കൂട്ടം നാടോടികള്‍ ഇവിടെ തമ്പടിച്ചിട്ടുണ്ട്. ഇഴ ജന്തുക്കളുണ്ടെന്ന് നാടോടികള്‍ മുന്നറിയിപ്പ് തന്നതിനെ തുടര്‍ന്ന് കയ്യിലൊരു വടിയുമായി പുല്ലുകള്‍ വകഞ്ഞ് മാറ്റി പള്ളിയെ ലക്ഷ്യമാക്കി നടന്നു. ഇതിന് മുന്നിലായി ഇംഗ്ലീഷിലും തമിഴിലും വിവരങ്ങള്‍ എഴുതിയ ബോര്‍ഡ് തൂക്കിയിട്ടുണ്ട്.
ഡച്ച് വാസ്തു ശില്‍പ്പ മാതൃകയില്‍ നിര്‍മ്മിച്ച പള്ളി നാശത്തെ നേരിട്ടു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും നാശത്തെ നേരിടുകയാണ് ഈ സ്മാരകം. തേക്ക് തടിയില്‍ നിര്‍മിച്ച കഴുക്കോലുകള്‍ പ്രദേശ വാസികള്‍ ഇളക്കിയെടുത്ത് സ്വന്തം വീടിന് മേല്‍ക്കൂര പണിതു. അവശേഷിക്കുന്ന ചുമരുകള്‍ ഏതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
പള്ളിക്കകത്ത് വിശ്രമിക്കുകയായിരുന്ന വന്യമൃഗ സ്വഭാവം കാട്ടുന്ന കന്നുകാലി കൂട്ടങ്ങള്‍ എന്റെ കാല്‍പെരുമാറ്റം കേട്ടപ്പോള്‍ വെളിയിലേക്ക് പോയി. മൂന്നോളം ശവക്കക്കറകളാണ് ഇവിടെയുള്ളത്. എല്ലാം വേലികെട്ടി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും മേല്‍കൂരിയില്ലാത്ത പള്ളിക്കകത്ത് വെയിലും മഴയുമേറ്റ് കല്ലറയിലെ വിവരങ്ങള്‍ മാഞ്ഞു തുടങ്ങി. ഇപ്പോള്‍ ഇതിന്റെ അവകാശികളായ തമിഴനാട് പുരാവസ്തു വകുപ്പാകട്ടെ ഇതിന് മുന്നില്‍ ഒരു ബോര്‍ഡ് വെച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോടുള്ള തമിഴകത്തിന്റെ അവഗണന ഇതില്‍ നിന്നും മനസിലാക്കാവുന്നതാണ്. കേരള സര്‍ക്കാര്‍ ഇടപെട്ട് ഇവയെ രക്ഷിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ തിരുവിതാംകൂറിന് വേണ്ടി അകമഴിഞ്ഞ് പ്രവര്‍ത്തിച്ച ഡിലനോയിയും അദ്ദേഹത്തിന്റെ സ്മാരകവും കേള്‍വിയില്‍ തെളിയുന്ന ചിത്രമായേക്കും.

(1) Travancore Archaeological series. Vol.1, Page 51

Monday 26 February 2018

Methan Mani - അനന്തപുരിക്കുണ്ടൊരു മേത്തന്‍മണി

CPF Vengad

Methan Mani is a big wall Clock at Thiruvananthpuram Kerala India. Which stand on the Karuvelippura Malika opposite direction of the Padmatheertha pond, and very near to Puthan Malika Palace of Swathi thirunal Rama Varma. The clock tower is also known as 'Meshan Mani Or Mani Soothram' in Malayalam Language.  I have written articles in magazines and Newspapers about the wonderful Monument.
The unique feature of the clock is the presence of a bearded man on top of the dial who opens his mouth to every hours and two goats hit his cheek and forcing him to close his mouth. This action is co-ordinated with the hourly chimes . It is believed to have been installed in the 1840's during the time of   king Swathi Thirunal Rama Varma. There is also a history that the clock was installed to commemorate the successful repulsion of Travancore by Tippu Sultan.
The clock still strikes each hour in a day. The clock now runs  on software developed by the Center for development of Imaging Technology. The Methan Mani remains a popular landmark in the city with the chimes audible around the locality. But today Methan Mani's condition is very poor. This clock does not keep the right time. The tourist from different parts of the world have a great enthusiasm about the monument.



അനന്തപുരിക്കുണ്ടൊരു മേത്തന്‍മണി

സി പി എഫ് വേങ്ങാട്
അനന്തപുരിയിലെ മനംമയക്കുന്ന കാഴ്ചകള്‍ കണ്ട് നീങ്ങുന്ന സഞ്ചാരികളെ..! കോട്ടക്കകത്ത് കയറിയാല്‍ നിങ്ങള്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചരിത്ര സ്മാരകമുണ്ട്… മേത്തന്‍ മണി. തിരുവിതാംകൂറിലെ സമയക്രമം പൊതുജനങ്ങളെ അറിയിച്ച ഘടികാരമാണിത്.
കിഴക്കെ കോട്ടയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കരുവേലിപ്പുര മാളിക മുകളിലാണ് ചരിത്ര പ്രസിദ്ധമായ മേത്തന്‍ മണി സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ വാണ പൊന്നുതമ്പുരാന്‍ സ്വാതിതിരുനാളിന്റെ കാലത്താണ് ഇത് സ്ഥാപിച്ചതത്രെ. രാജഭരണ കാലത്ത് പൊതുജനത്തിന് സമയമറിയാന്‍ ഏറെ ഉപകാരപ്പെട്ടിരുന്നു ഈ ഘടികാരം.
സമചതുരാകൃതിയാണ് ഘടികാരത്തിന്. വെളുത്ത പ്രതലത്തില്‍ റോമന്‍ അക്കങ്ങളുണ്ട്. മുകളില്‍ ഒരു മേത്തന്റെ (രാക്ഷസന്റെ ) തല. ഇരു വശങ്ങളിലായി രണ്ട് മുട്ടനാടുകള്‍. ലോഹ നിര്‍മിതമാണ് മേത്തനും മുട്ടനാടുകളും. ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ ഈ മേത്തന്‍ വായ തുറക്കും. ഉടന്‍ വശങ്ങളിലുള്ള മുട്ടനാടുകള്‍ മേത്തന്റെ കവിളത്ത് ആഞ്ഞ് കുത്തും. അപ്പോള്‍ മണി ശബ്ദവും ഉണ്ടാവും. ഓരോ മണിക്കൂറും ഇത് ആവര്‍ത്തിക്കാറുണ്ട്. ഈ മണി ശബ്ദം കേട്ടാണ് പണ്ട് കാലത്ത് തിരുവിതാംകൂര്‍ ജനത സമയം തിരിച്ചറിഞ്ഞിരുന്നത്. കാരണം പണ്ട് കാലത്ത് ക്ലോക്കും വാച്ചും അപൂര്‍മായാണ് പൊതുജനം ഉപയോഗിച്ചിരുന്നത്.
രാജഭരണ കാലത്ത് താക്കോല്‍ കൊടുത്താണ് ഇത് പ്രവര്‍ത്തിപ്പിച്ചത്. സ്വാതി തിരുനാള്‍ ക്ലോക്ക് പ്രവര്‍ത്തിപ്പ് ചുമതല ഒരു കുടുംബത്തിന് നല്‍കിയിരുന്നതായി തിരുവിതാംകൂര്‍ ചരിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഡച്ച് സാങ്കേതിക വിദ്യയിലാണ് ഇപ്പോഴിത് പ്രവര്‍ത്തിച്ചുവരുന്നത്. അടുത്ത കാലംവരെ കൃത്യമായി ക്ലോക്ക് പ്രവര്‍ത്തിച്ചിരുന്നതായി പരിസരവാസികള്‍ പറയുന്നു. ചരിത്ര രേഖകകളില്‍ ഇതിനെ 'മണിസൂത്രം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.   ങലവേമി ങമിശ എൗഹഹ
ഈ മാളികയോട് ചേര്‍ന്ന് തന്നെയാണ് സ്വാതി തിരുനാളിന്റെ പുത്തന്‍ മാളിക കൊട്ടാരവും സ്ഥിതിചെയ്യുന്നത്. കൊട്ടാരം നടത്തിപ്പുകാര്‍ക്ക് തന്നെയാണ് ഇതിന്റെയും ചുമതലയത്രെ.
പത്മനാഭ ദാസന്‍മാരായിരുന്ന തിരുവിതാം കുറിലെ പൊന്നുതമ്പുരാക്കന്‍മാര്‍ പ്രജാഹിതം അങ്ങേയറ്റം മാനിച്ചവരായിരുന്നു. അതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗത്തും അവര്‍ ജനോപകാരപ്രദമായ ഇത്തരം കാര്യങ്ങള്‍ ചെയ്തു വെച്ചു. എന്നാല്‍ ഇപ്പോള്‍ ഈ ഘടികാരം കൃത്യനിഷ്ഠ പാലിക്കുന്നില്ല. ഈ ലേഖകന്‍ പുത്തന്‍മാളിക സന്ദര്‍ശിച്ച സമയത്ത് ഘടികാരം സമയം തെറ്റിയാണെങ്കിലും പ്രവര്‍ത്തിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്.
നൂറ്റാണ്ടുകളുടെ ചരിത്രവും പേറി അനന്തപുരിക്ക് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മേത്തന്‍ മണി വിദേശ സഞ്ചാരികളെ പോലും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട. ക്ലോക്ക് പ്രവര്‍ത്തനത്തിന്റെ സാങ്കേതിക വിദ്യ ആരെയും വിസ്മയിപ്പിക്കുന്നതാണ്. എന്നാല്‍ മേത്തന്‍ മണിയെ അധികൃതര്‍ വേണ്ട വിധം ഗൗനിക്കാത്തതിന്റെ സ്ഥിതി വിശേഷമാണ് ഇവിടെ ഇപ്പോള്‍ ദര്‍ശിക്കാനാവുക. വേണ്ടത്ര ശ്രദ്ധനല്‍കാത്തതിനാലും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും ഈ ക്ലോക്കിന് സമയകൃത്യത പാലിക്കാനാവുന്നില്ല. അധികൃതരുടെ ഈ അനാസ്ഥക്കെതിരെ അനന്തപുരിയില്‍ തന്നെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ മേത്തന്‍ മണിയുടെ പരിതാപകരമായ അവസ്ഥ കാണുന്ന ചരിത്ര പ്രേമികളുടെ മനസ് അറിയാതെ ഇങ്ങനെ മന്ത്രിച്ച് പോവും…
'തിരുവിതാംകൂറിലെ പൊന്നു തമ്പുരാക്കന്‍മാരെ… വരും തലമുറക്കായി മേത്തന്‍മണിയെ കാത്ത് കൊള്ളേണമേ..! എന്ന്.

Friday 23 February 2018

കാലന്‍ കോഴി കൂവിയ പിറ്റേ നാള്‍...




സി പി എഫ് വേങ്ങാട്

'കാലന്‍ കോഴികളെക്കുറിച്ച് മലയാളികളായ എന്റെ വായനക്കാരെ ഉല്‍ബുദ്ധരാക്കേണ്ട ആവശ്യമില്ലല്ലോ. കുട്ടിക്കാലം ഓര്‍മയുണ്ടെങ്കില്‍ അന്നത്തെ കാലന്‍ കോഴികളുടെ വിളിയും അവര്‍ ഓര്‍ത്തിരിക്കും. പൂവ്വാ… പൂവ്വാ! ആ വിളിക്ക് പുറകെയാണ് കഴിഞ്ഞ തലമുറകളിലെ മുത്തച്ഛന്‍മാരത്രയും പോയത്. കാലന്‍ കോഴികളുടെ വിളികേള്‍ക്കുമ്പോള്‍ മരിക്കാന്‍ തയാറായിട്ടില്ലായിരുന്നവര്‍ നാരായണ, നാരായണ എന്ന് പറഞ്ഞ് മരണമൊഴിവാക്കുമായിരുന്നു. ഇന്നാകട്ടെ കാലന്‍ കോഴി വിളിച്ചാല്‍ ആരും നാരായണ, നാരായണ എന്നു പറയാറില്ല, മരിക്കാറുമില്ല. ഈ പ്രശ്‌നം എന്റെ ശ്രദ്ധയ്ക്ക് പാത്രീഭവിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. കാലന്‍ കോഴികള്‍ കേരളത്തില്‍ മാത്രമുണ്ടാകാന്‍ കാരണമെന്ത് ഭാഷാ പണ്ഡിതനായ ഞാന്‍ കാരണം കണ്ടുപിടിച്ചു. ലക്‌നോവിലോ വാരാണസിയിലോ ഒരു കാലന്‍ കോഴി ചെന്ന് പൂവ്വാ എന്ന്പറഞ്ഞാല്‍ ആര്‍ക്കെന്ത് മനസിലാകും ഹമാരാ സാഥ് ചലിയേ എന്ന് പറയണം. കാലന്‍ കോഴികള്‍ ആ ഭാഷ വശമാക്കിയിട്ടുമില്ല.അങ്ങനെ ഭാരതത്തിലെങ്ങുമുണ്ടായിരുന്ന കാലന്‍കോഴികള്‍ കേരളത്തിലേക്ക് പിന്‍വാങ്ങി. കാലന്‍ കോഴി കേരളീയ ഉപദേശീയതയുടെ പക്ഷിയായിത്തീര്‍ന്നു. എന്നാല്‍ കേരളത്തില്‍ പോലും കാലന്‍ കോഴിക്ക് രക്ഷയില്ലെന്നു വന്നു. ഭൗതികവാദത്തിന്റെ തിമിര്‍പ്പില്‍ ആളുകള്‍ യമാഹ്വാനത്തെ വകവെക്കാതെയായി.എപ്പോഴെങ്കിലും എവിടെയെങ്കിലും കൂവുന്നതൊഴിച്ചാല്‍ കാലന്‍ കോഴി ശബ്ദിക്കാതെയായി. അമര്‍ഷം ഉള്ളിലൊതുക്കിക്കൊണ്ട് കാലന്‍ കോഴി പറയുകയാവണം 'പൂവ്വണില്ലെങ്കില്‍ വേണ്ട'.
കാറ്റ് പറഞ്ഞ കഥ (പക്ഷി ശാസ്ത്രം, ഭാഷാ ശാസ്ത്രം) ഒ.വി.വിജയന്‍.

കാലന്‍ കോഴി എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും ഭയക്കുന്നവരാണ് കേരളീയര്‍. ഈ പക്ഷി കരഞ്ഞാല്‍ ആരെങ്കിലും മരണപ്പെടുമെന്ന വിശ്വാസമാണ് ഈ ഭയത്തിനടിസ്ഥാനം. നത്ത് കരഞ്ഞാല്‍ ഒത്തു കരയുമെന്ന നാട്ടുചൊല്ല്  ഈ ഭയത്തെ ബലപ്പെടുത്തുന്നു. എന്നാല്‍ ഇത് അന്ധവിശ്വാസമാണെന്നാണ് പക്ഷി നിരീക്ഷകരുടെ വാദം. ഈ വാദ കോലാഹലങ്ങളെ പിന്‍തുടര്‍ന്ന് വാരപ്പൊലിമ നടത്തിയ അന്വേഷണം
കാലന്റെ വിളി അറിയിക്കുന്ന ജീവിയാണ് കാലന്‍ കോഴിയെന്നൊരു വിശ്വസം വെച്ചു പുലര്‍ത്തുന്നവരാണ് കേരളീയര്‍.കാലന്‍ കോഴി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇന്നും ഭയപ്പാടോടെ നില്‍ക്കുന്നവര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും യഥേഷ്ടം. ഈ പക്ഷി കരഞ്ഞാല്‍ പിറ്റേ ദിവസം മരണ വാര്‍ത്ത കാതിലെത്തുമെന്നാണ് വിശ്വാസം. അത് കൊണ്ടാണ് മൂങ്ങ വര്‍ഗത്തില്‍ പെട്ട ഈപക്ഷിക്ക് കാലന്റെ വരവ് അറിയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ കാലന്‍ കോഴി എന്ന് പേര്‍ വീണത്.ആ ഒരു വിശ്വാസം ശരിവെക്കുന്ന അനുഭവങ്ങളും കേരളീയര്‍ക്കുണ്ട്. ഇന്നും ആ ഒരു വിശ്വാസത്തിന് മങ്ങലേറ്റിട്ടില്ല; കാലങ്കോഴിയുടെ ഭയാനകമായ കൂവലിനും..
'ന്നത്ത് കരഞ്ഞാല്‍ ഒത്ത് കരയും' എന്നൊരു നാട്ട്‌ചൊല്ലുണ്ട്. മൂങ്ങക്ക് നാട്ടുഭാഷയില്‍ പറയുന്ന പേരാണ് നത്ത്. കാലന്‍ കോഴി മൂങ്ങവര്‍ഗത്തില്‍ പെട്ട ഒരിനമാണെന്ന് പറഞ്ഞുവല്ലോ. അതു കൊണ്ട് ഈ പക്ഷി കരഞ്ഞാല്‍ ആരെങ്കിലും മരണപ്പെടുമെന്നും കൂട്ടനിലവിളിയും കരച്ചിലിമുണ്ടാകുമെന്നുമാണ് ഈ പഴഞ്ചൊല്ലുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
പക്ഷികളും മൃഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന താണ് കേളത്തിലെ പല വിശ്വാസങ്ങളും ആചാരങ്ങളും. ഒറ്റമൈനയെ കാണുന്നത് ദു:ഖ ചിഹ്നമായി കാണുന്നവരുണ്ട്. ചെമ്പോത്തിനെ കാണുന്നത് നല്ല ലക്ഷണമാണ്. പണ്ട് ശ്രീകൃഷ്ണനെ തേടി സഹപാഠിയും കൂട്ടുകാരനുമായ കുചേലന്‍ യാത്രതിരിച്ചപ്പോള്‍ വഴിയില്‍ ചെമ്പോത്തിനെ ദര്‍ശിച്ചത് നല്ല ലക്ഷണമായി കണ്ട് സന്തോഷിച്ച കഥ പ്രസിദ്ധമാണല്ലോ അതു പോലെ കാക്ക കൊക്കിച്ചാല്‍ വിരുന്നുകാരെത്തുമെന്ന വിശ്വാസത്തിനും ഇന്ന് മങ്ങലേറ്റിട്ടില്ല. അതുപോലെ പട്ടി ഓരിയിട്ടാല്‍ മരണം സംഭവിക്കുമെന്നും പ്രബലമായ വിശ്വാസമുണ്ട്. കേരളീയ മിത്തില്‍ ഇതു പോലെ പക്ഷി മൃഗാദികളുമായി ബന്ധപ്പെട്ട ഒരു പാട് കഥകളും വിശ്വാസങ്ങളുമുണ്ട്.

ചേറ്റംകുന്നുകാര്‍ക്ക് പറയാനുള്ളത്

ഭയപ്പെടുത്തുന്ന ഒരനുഭവത്തിന്റെ ഓര്‍മ കണ്ണൂര്‍ തലശ്ശേരിയിലെ ചേറ്റംകുന്നുകാര്‍ക്കിപ്പോഴും പങ്ക് വെക്കാനുണ്ട്. ചേറ്റംകുന്നുകാര്‍ എന്ന് പറയുമ്പോള്‍ പള്ളിക്കുന്ന് ബംഗ്ലാവിനടുത്ത 'ഇട്ടാവട്ട'ത്തിലെ ഏതാനും ചില വീട്ടുകാര്‍. ഒരു സന്ധ്യക്ക് ചേറ്റംകുന്നിലെ റവേല്‍ സായ്പിന്റെ പഴയ ബംഗ്ലാവിനരികിലുള്ള അലസി മരത്തിലുരുന്ന് കാലന്‍ കോഴി കൂവി. പരിസര വാസികള്‍ ഭയവിഹ്വലരായി. കാരണം കാലന്‍ കോഴി കൂവിയാല്‍ ആ പ്രദേശത്തെ ആരെങ്കിലും മരണപ്പെടുമെന്ന വിശ്വാസം ആ പ്രദേശത്തെ പലര്‍ക്കുമുണ്ടായിരുന്നു.
മരത്തിന് മുകളില്‍ നിന്നും ആ ഭീകരശബ്ദം ഊളിയിട്ടെത്തി വീടുകളുടെ ജനാലകളിലും മറ്റും തട്ടി പ്രതിധ്വനിച്ചു. അന്ന് മാത്രമല്ല കാലന്‍ കോഴി തൊട്ടടുത്ത ദിവസങ്ങളിലും കൂവി അന്നാട്ടുകാരെ ഭയപ്പെടുത്തി. അത് ശരിവെക്കും വിധത്തിലായിരുന്നു മൂന്നുനാലുദിവസം ചേറ്റംകുന്നുകാരെ തേടിയെത്തിയ വാര്‍ത്തകള്‍. കാലന്‍കോഴി കരഞ്ഞ ആദ്യദിനത്തിന്റെ പിറ്റേനാള്‍ കല്യാണി അമ്മയുടെ മകളുടെ മകന്‍ രാഹുല്‍ ബൈക്ക് ആക്‌സിഡന്റില്‍ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിന് പഠിക്കുകയായിരുന്നു രാഹുല്‍. കാലന്റെ സന്ദേശ വാഹകന്‍ നല്‍കിയ രണ്ടാം സൂചനയും അടുത്ത ദിവസം ചേറ്റംകുന്നുകാരെ തളര്‍ത്തി. ആറ് മാസം പ്രായമായകുഞ്ഞ് ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ചു. രണ്ട് മരണത്തിന് ശേഷം മൂന്നാം ദുരന്തവും ആ പ്രദേശത്തെ തേടിയെത്തി . മാര്‍ക്കറ്റില്‍ പച്ചക്കായ കച്ചവടക്കാരനായ അലീക്ക ബൈക്കില്‍ നിന്ന് വീണ് മരിച്ചു.
മൂന്നു മരണം ഏല്‍പ്പിച്ച് ആഘാതം ചേറ്റംകുന്നില്‍ കാലന്‍കോഴിയെക്കുറിച്ചുള്ള ചര്‍ച്ചകളെ സജീവമാക്കി. പലരും പല കഥകളും പടച്ചു വിട്ടു. ചിലര്‍ അതിനെ വെടിവെച്ച് കൊല്ലണമെന്ന അഭിപ്രായത്തില്‍ വരെയെത്തി. അതോടെ ഈ പക്ഷിയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹം ചേറ്റംകുന്നുകാരില്‍ പലര്‍ക്കുമുണ്ടായി.


കാലന്‍കോഴിയെ തേടി... 

മരണത്തെ അറിയിക്കുന്ന പക്ഷിയാണ്് കാലന്‍ കോഴിയെന്നാണ് കേരളീയരില്‍ പലരുടെയും വിശ്വാസമെങ്കിലും അതിനെ നേരില്‍ കണ്ടവര്‍ വിരളം. പ്രധാന കാരണം ഈ പക്ഷി ഒരു രാത്രി സഞ്ചാരിയായതു കൊണ്ട് തന്നെ.
മലയാള മനോരമ ദിനപത്രത്തിന്റെ സാംസ്‌കാരിക സംഘടനയായ ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്‍ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ കേരളത്തിലെ ഫ്രീലാന്റ്‌സ് ജേര്‍ണലിസ്റ്റുകള്‍ക്കായി രണ്ട് ദിവസത്തെ ക്യാമ്പ് നടത്തിയിരുന്നു. ഈ ക്യാമ്പില്‍ വെച്ച് പക്ഷികളെക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുകയുണ്ടായി. കാലന്‍ കോഴിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതും രാത്രി കാട്ടില്‍ വെച്ച് സെര്‍ച്ച് ലൈറ്റിന്റെ പ്രകാശത്തില്‍ ഇതിനെ കാണാനായതും ഇവിട വെച്ചാണ്.
കേരളത്തിന്റെ നാട്ടുപഴമകളിലും ഐതീഹ്യങ്ങളിലും കാലന്‍കോഴികളെ ക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ലോകപ്രശസ്ത പക്ഷി നിരീക്ഷകരായ സലീം അലിയുടെയും ഇന്ദുചൂഡന്റയും കൃതികളില്‍ കാലന്‍ കോഴിയെകുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള 14 തരം മൂങ്ങകളില്‍ ഒരു വര്‍ഗമാണ് കാലന്‍ കോഴി. 'മോട്ടില്‍ഡ് വുഡ് ഔള്‍' എന്നാണ് ഇതിന്റെ ആംഗലേയ നാമം. മൂങ്ങകളെ പോലെയാണ് രൂപം, വൃത്താകൃതിയിലുള്ള മുഖം, മൂങ്ങയേക്കാള്‍ വലിയ ശരീരം, വളഞ്ഞ് കൂര്‍ത്ത കൊക്ക്, ആരെയും ഭയപ്പെടുത്തുന്ന പ്രകൃതം. ഇതിന്റെ ഉറക്കെയുള്ള അട്ടഹാസം ആരെയും ഭയപ്പെടുത്തും. പെണ്‍ പക്ഷിയേക്കാള്‍ ആണ്‍ പക്ഷികളുടെ ശബ്ദത്തിനാണ് ഭയാനത കൂടുതല്‍.
കേരളത്തിന്റെ പല ഭഗത്തും ഈ പക്ഷിയെക്കുറിച്ച് കെട്ടുകഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. 'കരഞ്ഞ് കൊല്ലുന്നവന്‍' എന്നര്‍ത്ഥത്തില്‍ ഇതിനെ 'കൊല്ലിക്കുരവന്‍' എന്നാണ് ചില സ്ഥലങ്ങളില്‍ വിളിച്ചു പോരുന്നത്. കൂവാപക്ഷിയെന്നും പേരുണ്ട്.
ഉയര്‍ന്ന വൃക്ഷങ്ങളിലാണ് ഇവ കൂട് കൂട്ടി താമസിക്കാറ്. മൂങ്ങയെ പോലെ ഈ പക്ഷിയും രാത്രി സഞ്ചാരിയാണ്. എലി പല്ലി, ഓന്ത് എന്നിവയാണ് ഇതിന്റെ പ്രധാന ഭക്ഷണം. കര്‍ഷകന്റെ മിത്രമാണ് ഈ പക്ഷി. എലികളെ തിന്ന് നശിപ്പിക്കുന്നത് കൊണ്ടാണ് ഈ പക്ഷി കര്‍ഷന്റെ മിത്രമെന്നറിയപ്പെടുന്നത്. എല്ലാ സമുദായത്തിനിടയിലും കാലന്‍ കോഴി കരഞ്ഞാല്‍ ചെയ്തു പോരുന്ന ചില കര്‍മങ്ങള്‍ കാണാം. ഈ പക്ഷിയുടെ കൂവല്‍ കേട്ടാല്‍ അടുപ്പില്‍ തീ ആളികത്തിച്ച് അതില്‍ കല്ലുപ്പ് വാരിയിട്ട്  നിന്റെ അണ്ണാക്ക് പൊട്ടിത്തെറിച്ച് പോട്ടെ എന്ന് പറയുന്ന സമ്പ്രദായം ഉത്തരകേരളത്തില്‍ പലഭാഗത്തും ഇപ്പോഴും പ്രായമായവര്‍ ചെയ്തു വരുന്നുണ്ട്. ഇത് മിക്കവാറും എല്ലാ സമുദായത്തില്‍ പെട്ടവരിലും കാണുന്നു. ചിരവയുടെ കൂര്‍ത്ത ഭാഗം നിലത്ത് അമര്‍ത്തിക്കുത്തി 'നിന്റെ അണ്ണാക്കില്‍ തറച്ചു പോട്ടെ' എന്ന് പയുന്നവരും കുറവല്ല. ഹിന്ദു സമുദായത്തില്‍ പെട്ടവര്‍ രാമായണത്തിലെ സൂക്തങ്ങള്‍ ഉരുവിട്ട് ബാധ അകറ്റുന്നതും കണ്ടുവരുന്നു.
വേലിയേറ്റം സ്വാഭാവികമായും ഉണ്ടാകാറുള്ള സന്ധ്യാ നേരങ്ങളിലാണ് കാലന്‍ കോഴി കൂവാറ്. വേലിയേറ്റം മുലം അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ കാരണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസംതടസം പോലുള്ള അസുഖങ്ങള്‍ ഈ സമയത്ത് അനുഭവപ്പെടുകയും അത്യാഹിതം സംഭവിക്കുകയും ചെയ്യുക പതിവാണ്. ഇതാണ് കാലന്‍ കോഴിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കെട്ടുകഥകള്‍ക്ക് പിന്നിലെ അടിസ്ഥാനവശമെന്ന് പറയപ്പെടുന്നു.
Mottled wood owl (Kalan kozhi ) Article by CPF Vengad

Thursday 15 February 2018

Forts in Gods on country - കഥപറയുന്ന കോട്ടകള്‍


Forts in Gods on country - കഥപറയുന്ന കോട്ടകള്‍

Kerala has been the hub of culture, power, politics and a number of art forms throughout history of Gods own country.  It is known worldwide for its historical heritage and picturesque beatuy. Thanks to its varied natural beatuy that Kerala is one of the most colorful and beautiful states of India. In the past, Kerala witnessed the incursion of various foreign powers, which settled down in various parts of the state. Due to this, Kerala has got a number of forts and palaces.
Bekal Fort, is the largest fort in Kerala, situated at Bekal, Pallikera village in Hosdurg Taluk in Kasaragod district,  believed to have been built by Sivappa  Nayak of Bednore. The fort  is 65 km away from Mangalore city spreading over 40 acres.
Each fort in Kerala is a piece of art, as most of the forts were built by different foreign invaders and native rulers. These forts depict a fusion of traditional Kerala and various foreign styles of architecture. Each of these forts has a different story to tell. These stories are etched on the walls of these forts, in the form of murals and other artistic works. Forts in Kerala say the story of finesse. Each of these wonderful pieces of construction stands at a location covered with scenic beatuy. Thus, it makes the forts in Kerala equally enticing for tourists and scholars.
Kannur Fort or St. Angelo's Fort was built in 1505 by  Francisco de Almeida, the first Portuguese Viceroy of India on the Arabian sea coast about 2 km from Kannur town. It was attacked in vain by the local Indian ruler Zamorin and kolathiri in the Siege of Cannanore.
Thalassery Kotta or Tellicherry Fort is in Thalassery, a town in Kannur District of Kerala state in south India. Tellicherry was one of the most important European trading centers of Kerala.
It was built out of latarite blocks with high round holed walls and strong flanking basetions. The small redoubts on most of the out playing hills have long since disappeared, but Tellicherry fort is in fair state of preservation. The square fort, with its massive walls, strong flanking bastions, secret tunnels to the sea and itnricately carved huge doors, is an imposing structure..
Palakkad Fort is an old fort situated in the heart of Palakkad town of Kerala state, southern India. It was rebuilt by Hyder Ali in 1766 AD, and remains one of the best preserved forts in Kerala.
Anchuthengu Fort (also known as Anjengo Fort) was established by the British East India Company in 1696 after the Queen of Attingal gave it permission in 1694 to do so. Located near the town of Anchuthengu, the fort served as the first signalling station for ships arriving from England.
Nedumkotta or Travancore lines was a wall built as a protection against consistent invasion and threats from Mysore rulers Especially Hyder Ali and his son Tippu Sulthan.. It was built by the Dharma Raja Karthika Thirunal (A D 1764), King of Travancore with the request,support and permission of the Kingdom of Kochi. We can see so many different forts  various parts of Kerala. These historic monuments tell the story of the times when they visit the occasional travelers. For more information you can read my book 'Kerlathile Kottakal'  which was published by Kairali Books.



കോട്ടകള്‍ എനിക്കെന്നും ഒരു വിസ്മയമായിരുന്നു. അതിന്റെ ഭീമാകാരമായ രൂപംകൊണ്ടല്ല മറിച്ച് ഒരു ദേശത്തിന്റെ കാതലായ ചരിത്രവും പേറി നില്‍ക്കുന്ന മുകസാക്ഷി എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ പ്രധാന ഘടകം. സംസ്‌കാരങ്ങളുടെ കലവറയാണ് കേരളംഎന്ന് പറയേണ്ടതില്ലല്ലോ? വിദേശികളുമായി നിലനിന്നിരുന്ന ബന്ധമാണ് വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയാവാന്‍ ഈ കൊച്ചു സംസ്ഥാത്തിനായത്. വിവിധ ആകൃതിയിലും വിസ്മയിപ്പിക്കുന്നതുമായ നിരവധി ചരിത്ര സ്മാരകങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവയില്‍ ഏറെ പ്രധാനപ്പെട്ടതാണ് കോട്ടകള്‍.
തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതല്‍ കാസര്‍കോട്ടെ ഹോസ്ദുര്‍ഗ് (പുതിയ കോട്ട)വരെ എത്രയെത്ര കോട്ടകളാണ് കേരളത്തില്‍ ഒരു ചരിത്ര പുസ്തകം പോലെ നിലകൊള്ളുന്നത്. കോളനിഭരണകാലത്ത് നിര്‍മ്മിച്ചവയാണ് ഇന്ന് കാണുന്ന പലകോട്ടകളും. നീണ്ട് നിവര്‍ന്ന് നില്‍ക്കുന്ന മതില്‍കെട്ടുകള്‍ ആളുകളെ എപ്പോഴും വിസ്മയിപ്പിച്ച് കൊണ്ടിരിക്കും. അതുകൊണ്ടാണ് വിവിധ സ്ഥലങ്ങളിലുള്ള കോട്ടകള്‍ കാണാന്‍ സഞ്ചാരികള്‍ എപ്പോഴും എത്തുന്നത്.
കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് കാസര്‍കോട് ജില്ലയിലെ പള്ളിക്കരയിലുള്ള ബേക്കല്‍ കോട്ട. 40 ഏക്കറുകളിലാണ് ഇത് നിലകൊള്ളുന്നത്. കര്‍ണാടകയിലെ ഇക്കേരി ആസ്ഥാനമായി ഭരണം നടത്തിയിരുന്ന ശിവപ്പ നായ്ക്കാണ് ഈ കോട്ട നിര്‍മ്മിച്ചതെന്നാണ് പ്രബലമായ വിശ്വാസം. നിരവധി സഞ്ചിരിളെ ഇപ്പോഴും ആകര്‍ഷിച്ച് വരികയാണ് ഈ കല്‍സൗധം.
ബേക്കല്‍ കോട്ടയുടെ അത്രയും പ്രശസ്തി ആര്‍ജിച്ചില്ലെങ്കിലും കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ടയും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. കണ്ണൂരിന് 21 കിലോമീറ്റര്‍ അകലെയുള്ള തലശ്ശേരിയിലും പ്രശസ്തമായ ഒരു കോട്ടയുണ്ട്.  പാലക്കാടുള്ള സുല്‍ത്താന്‍ കോട്ടയും ഏറെ പ്രസിദ്ധമാണ്. ഇതൊക്കെ ഇപ്പോഴും നിലവിലുള്ള കോട്ടകളുടെ കഥ.
കേരളത്തിന്റെ വന്‍മതില്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നെടുനീളന്‍ കോട്ടയും ഇവിടെ ഉണ്ടായിരുന്നു. നെടുംകോട്ട (ട്രാവന്‍കൂര്‍ ലൈന്‍സ്) എന്നായിരുന്നു  ഈ കോട്ട അറിയപ്പെട്ടിരുന്നത്. അറബിക്കടല്‍ മുതല്‍ പശ്ചിമഘട്ടം വരെ 52 കിലോമീറ്റര്‍ നീളത്തില്‍ ആയിരുന്നു ഈ കോട്ട പണിതത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് അടുത്ത് കോട്ട മുറി എന്ന സ്ഥലത്ത് ഈ കോട്ടയുടെ അവശിഷ്ടം ഇപ്പോഴും കാണാം. ഇത്തരത്തില്‍ നിരവധി കോട്ടകള്‍  കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. വല്ലപ്പോഴുമെത്തുന്ന സഞ്ചാരികളോട് കാലത്തിന്റെ കഥ പറയുകയാണ് ഈ ചരിത്ര സ്മാരകങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച കേരളത്തലെ കോട്ടകള്‍ എന്ന എന്റെ പുസ്തകം വായിക്കുമല്ലോ.